IV. എങ്ങനെ പൂര്‍വികരുടെ സംസ്കാരത്തിലേക്ക് മടങ്ങാം

നമ്മുടെ ആരാധന എങ്ങനെ ഉദ്ഭവിച്ച് വികസിച്ചു എന്നുംഎന്താണ് നമ്മുടെ ആരാധനയുടെ ഉള്ളടക്കം എന്നുംഎപ്രകാരം നാം നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യത്തില്‍ നിന്നു വ്യതിചലിച്ചു എന്നും നാം കണ്ടുഎപ്രകാരം നമുക്ക് നമ്മുടെ പിതാക്കന്മാരുടെ ആരാധനാസംസ്കാരത്തിലേക്ക് തിരികെ പോകാം എന്നാണ് തുടര്‍ന്നു ചിന്തിക്കുന്നത്.
1. കപടമല്ലാത്ത ആരാധന
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തരെ അനുകരിക്കരുത്മനുഷ്യര്‍ കാണുന്നതിന് വേണ്ടി ... പ്രാര്‍ഥിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവല്ലോ. ..... നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യമുറിയില്‍ പ്രവേശിച്ച് വാതില്‍ അടച്ചു അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ഥിക്കുക (മത്തായി 6: 5-6).
പ്രാര്‍ഥനയെപ്പറ്റി യേശുതമ്പുരാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്ന പരമപ്രധാനമായ പാഠം അത് കപടമായ ഒരു അനുഷ്ഠാനമാകരുത് എന്നുള്ളതാണ്പ്രാര്‍ഥന എന്ന പേരില്‍ നാം ചെയ്യുന്നത് പ്രാര്‍ഥന തന്നെയാവണം എന്നു യേശുതമ്പുരാന്‍ അടിവരയിട്ടു നമ്മെ പഠിപ്പിച്ചിരിക്കുന്നു.

യേശുതമ്പുരാന്‍റെ കാലത്ത് പ്രാര്‍ഥിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നുഎന്നാല്‍ അവരില്‍ മിക്കവരുടെയും പ്രാര്‍ഥന കപടമാണെന്ന് അവിടുന്നു തിരിച്ചറിഞ്ഞുതങ്ങള്‍ ഭക്തരും നീതിമാന്മാരും ആണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യംഅവര്‍ പ്രാര്‍ഥനയെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അദൃശ്യനായ ദൈവം കണ്ടുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം പോലും അവര്‍ക്കില്ലാതെ പോയിഎല്ലാം കാണുന്ന ഒരു ദൈവം ഉണ്ട് എന്ന ബോധ്യം ഉള്ളവര്‍ക്കു എങ്ങനെ പ്രാര്‍ഥന അഭിനയിക്കാനാവുംസങ്കീര്‍ത്തനക്കാരന്‍ പാടിയപ്പോലെദൈവമില്ല എന്നു ഹൃദയത്തില്‍ പറയുന്ന മൂഢന്‍മാരായി അവര്‍ മാറിയിരുന്നു.

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് പ്രാര്‍ഥന അഥവാ ആരാധനഏറ്റവും അടുത്ത സുഹൃത്തിനോടെന്നവണ്ണം ദൈവമുമ്പാകെ ഹൃദയം തുറക്കാന്‍ നമുക്ക് കഴിയണംദൈവത്തിന് നമ്മോട് പറയാനുള്ളത് കേള്‍ക്കത്തക്ക വിധത്തില്‍ മനസ് ഏകാഗ്രമായിരിക്കുകയും വേണംഹൃദയം ഒന്നു തുറന്നുമനസ് ഒന്നു ഏകാഗ്രമാക്കിദൈവത്തിന്‍റെ മഹത്വം ഒന്നു കണ്ടുദൈവമേ എന്നൊന്ന് വിളിച്ചാല്‍ പ്രാര്‍ഥനയായിആരാധനയായിഅത് സംഭവിക്കാതെ ആരാധന എന്ന പേരില്‍ എന്തൊക്കെ കാട്ടിക്കൂട്ടിയാലും അതൊന്നും ആരാധനയാവില്ല.

ഹൃദയം തുറക്കുകമനസ്സ് ഏകാഗ്രമാക്കുക എന്നൊക്കെ പറയുന്നതു അത്ര എളുപ്പമുള്ള കാര്യങ്ങളല്ലബോധപൂര്‍വം ശ്രമിച്ചാലേ ഇത് രണ്ടും സാധിക്കൂപലതിനെച്ചൊല്ലി വിചാരപ്പെട്ടു കലങ്ങിയിരിക്കുന്ന മനസാണ് മിക്ക ആളുകള്‍ക്കും മിക്കപ്പോഴും ഉള്ളത്മാര്‍ത്തയ്ക്കുണ്ടായിരുന്ന പോലെയുള്ള ഇത്തരം മനസ്സ് അതിന്‍റെ ഉടമകള്‍ക്കും മറ്റുള്ളവര്‍ക്കും വളരെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കുന്നതാണ്ഇതിന്‍റെ സ്ഥാനത്ത് യേശുതമ്പുരാന്‍ പറഞ്ഞത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന മറിയക്കുണ്ടായിരുന്ന ഏകാഗ്രമായ മനസ്സും തുറന്ന ഹൃദയവുമാണ് നമുക്ക് വേണ്ടത്.

നമുക്ക് കാണാവുന്ന ഒരു സുഹൃത്തിന്‍റെ മുമ്പില്‍ ഹൃദയം തുറക്കുന്നത് തന്നെ ശ്രമകരമാണ്അങ്ങനെയെങ്കില്‍ അദൃശ്യനായ ദൈവത്തിന്‍റെ മുമ്പാകെ മനസ്സ് തുറക്കുന്നത് എത്രയോ ശ്രമകരമാണ്ദൈവം അടുത്തുണ്ടെന്നു സങ്കല്‍പ്പിക്കാന്‍ കഴിയണംഅദൃശ്യനായ ദൈവത്തിന്‍റെ പ്രതീകമായി ഒരു രൂപം മനസില്‍ സങ്കല്‍പ്പിക്കാനും കഴിയണംഅഭ്യസിച്ചു സ്വായത്തമാക്കേണ്ട ഒരു മനോവിദ്യയാണ് പ്രാര്‍ഥന അഥവാ ആരാധനകുറെ ആളുകള്‍ ഒന്നിച്ചു ഒരു സമൂഹമായി ആരാധിക്കുന്നതിന് കൂടുതല്‍ പരിശീലനം ആവശ്യമാണ്.

നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആരാധനാരീതികളുണ്ട് നമ്മുടെ മതപാരമ്പര്യങ്ങളില്‍അതുകൊണ്ടു ഒരു സമൂഹആരാധനാരീതി നമുക്ക് പുതുതായി കണ്ടുപിടിക്കേണ്ടതില്ലനിലവിലുള്ളത് തുടര്‍ന്നാല്‍ മാത്രം മതിയാവുംപരമ്പരാഗതമായി ലഭിച്ചിരിക്കുന്ന ആരാധനാരീതിക്ക് ഇങ്ങനെ ഒരു സൌകര്യം ഉണ്ടെങ്കിലും അതിനു വലിയ ഒരു അപകടവും ഉണ്ട്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിന്‍റെ ആരാധനാരീതികളുടെ രൂപം നമുക്ക് പരിചിതമാകുന്നുഅര്‍ഥം അറിയാതെ തന്നെ ആരാധനയില്‍ പങ്കെടുക്കുന്നത് നമ്മുടെ ബാല്യകാലശീലമാകുന്നുആരാധനയുടെ അര്‍ഥവും പ്രസക്തിയും മനസിലാക്കാതെ തന്നെ ആരാധനയില്‍ ഭാഗഭാക്കാകുന്ന ഈ ശീലം പ്രായമാകുമ്പോഴും നാം തുടരുന്നുആരാധനയുടെ രൂപത്തില്‍ മാത്രം തൃപ്തരായി മരണത്തോളം നാം ജീവിക്കുന്നു.

ഈ അപകടത്തില്‍ നിന്നു മനുഷ്യരെ രക്ഷിക്കുന്നതിന് ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുമ്പോള്‍ത്തന്നെ അവരെ ആരാധനയുടെ അര്‍ഥത്തെക്കുറിച്ച് ബോധമുള്ളവരാക്കുവാന്‍ ആവശ്യമായ വിദ്യാഭ്യാസ പരിപാടികള്‍ നമ്മുടെ മതപാരമ്പര്യങ്ങളില്‍ ഉണ്ടാകണംനമ്മുടെ സണ്ടെസ്കൂള്‍യുവജനസമാജം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കു ഇങ്ങനെ ഒരു ലക്ഷ്യമുണ്ടാകണംഅര്‍ഥവത്തായി ആരാധിക്കുവാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയായിരിക്കണം സണ്ടേസ്കൂളിന്‍റെ പ്രഥമലക്ഷ്യംഒരു നിമിഷനേരത്തെക്കെങ്കിലും ദൈവമുമ്പാകെ ഏകാഗ്രതയോടെ ഹൃദയം തുറക്കാന്‍ പഠിക്കാതെ കുഞ്ഞുങ്ങള്‍ സണ്ടെസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് എത്ര കഷ്ടമാണ്!

നമ്മുടെ ആരാധന പരിഷ്കരിക്കണം എന്നു ധാരാളം പേര്‍ അഭിപ്രായപ്പെട്ടു കേള്‍ക്കാറുണ്ട്ഇത് പറയുമ്പോള്‍ മിക്കവരും ഉദ്ദേശിക്കുന്ന പ്രധാനപരിഷ്കാരം സമയം ചുരുക്കലാണ്സമയത്തിന്‍റെ കാര്യത്തിലല്ല പ്രധാനപ്രശ്നംനാം നടത്തുന്നത് ആരാധന തന്നെയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്കെട്ടിലും മട്ടിലും നാം നടത്തുന്നതിന് ആരാധനയുടെ രൂപമുണ്ടെങ്കിലും ഉള്ളടക്കത്തില്‍ ഇത് ആരാധന തന്നെയോ എന്നു പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നുഒരു നിമിഷമെങ്കിലും നമ്മുടെ ഹൃദയം ഒന്നു തുറക്കുകയും മനസ് ഒന്നു ഏകാഗ്രമാക്കുകയും ചെയ്യുന്നുണ്ടോഇക്കാര്യത്തിലാണ് പരിഷ്കാരം ആദ്യം വേണ്ടത്സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നയാള്‍ തൂക്കം ശരിയാണോ എന്നു ഉറപ്പ് വരുത്തുന്നതിന് മുമ്പ് അത് സ്വര്‍ണം തന്നെയാണോ അതോ സ്വര്‍ണം പൂശിയതാണോ എന്നു വേണ്ടേ ശ്രദ്ധിക്കാന്‍അതുപോലെ ആരാധനയുടെ സമയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് നാം നടത്തുന്നത് ആരാധന തന്നെയാണോ എന്നാണ് ആദ്യം നോക്കേണ്ടത്ഇക്കാര്യത്തില്‍ പരിഷ്കാരം വരുമ്പോള്‍ മറ്റ് കാര്യങ്ങളിലുള്ള പരിഷ്കാരങ്ങള്‍ പിന്നാലേ വന്നുകൊള്ളും.


No comments:

Post a Comment